Ind disable

Saturday, 28 May 2016

നോമ്പിന്റെ ചൈതന്യം


يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ

വിശ്വസിച്ചവരെ നിങ്ങൾക്ക് മുമ്പുള്ളവർക്കെന്നപോലെ   നിങ്ങൾക്കും   നോമ്പ്നിർബ്ബന്ധമാക്കപ്പെട്ടിരിക്കുന്നു അതുവഴിനിങ്ങൾ മുത്തഖികളായേക്കാം (അൽബഖറ:183)



  

നോമ്പ് നിർബ്ബന്ധമാക്കിയത് കൊണ്ട് ഉദേശിച്ചിട്ടുള്ളത് അതുവഴി നാം മുത്തഖികളായി തീരുകയെന്നതാണ്.എന്താണ് നോമ്പ് ആരാണ് മുത്തഖി ?  നോമ്പുകൊണ്ട് മനുഷ്യൻ മുത്തഖിയാകുന്നത് എങ്ങിനെ? ഈ മൂന്ന് പ്രശ്നങ്ങൾ സംബന്ധിച്ച് ബോധപൂർവ്വമായ ഒരു കാഴ്ച്ചപ്പാടൂണ്ടായെങ്കിലേ നോമ്പിന്റെ ലക്ഷ്യം നേടാൻ നമുക്ക് കഴിയൂ.
 പ്രഭാതം മുതൽ പ്രദോശം വരെ അന്ന- പാനിയ-സംയോഗങ്ങളുപേക്ഷിക്കുക എന്നതാണ് നോമ്പെന്നു പൊതുവെ ധരിക്കപ്പെടുന്നുണ്ട് എങ്കിൽ ഇതുകൊണ്ട് മനുഷ്യൻ മുത്തഖി
യാവുന്നതെങ്ങനെ?വെറും വിശപ്പും ദാഹവും സംയോഗവർജ്ജനവും തഖവയുണ്ടാക്കുന്ന കാര്യങ്ങളാണോ? മുത്തഖിഎന്നാൽ വിശന്നു ദാഹിച്ചു വലഞ്ഞ ഭോഗത്യാഗി എന്നാണോ? അല്ലെന്നു തീർച്ച എങ്കിൽ പിന്നെ?

മുത്തഖി

നമസ്ക്കാരം,നോമ്പ്, സകാത്ത് ഹജ്ജ് തുടങ്ങിയ ഇബാദത്തുകൾ ക്രിത്യമായി അനുഷ്ഠിക്കുന്നവൻ എന്നോരു ഭാവനയാണ് മുത്തഖി എന്നു കേൾക്കുമ്പോൾ നമ്മുടെ മനസിൽപൊതുവെ ഉയർന്നു വരുന്നത്. എന്നാൽ വികലമായ ഒരു ഭാവനയാണിത് മുത്തഖിയെ സംബന്ധിച്ച ഖുർആനിക സങ്കൽ‌പ്പം  വിശാലവും ഭദ്രവുമായ മറ്റൊന്നാണ് എന്താണത് അല്പം വിശദീകരിക്കാം.
:
1. നോമ്പ് നിർബന്ധമാക്കിയത് മുത്തഖിയാകാൻ വേണ്ടിണയാണെന്ന് നാം കണ്ടല്ലോ. അതായത് നാം നോമ്പനുഷ്ഠിക്കണം.അതുവഴി മുത്തഖിയാവുക എന്ന മറ്റൊരു കാര്യം നേടണം എന്നർഥം.
2.സൂറ അൽഅൻആമിൽ ഇങ്ങനെ വായിക്കാം പ്രവാചകരെ അവരോട് പറയുക വരുവിൻ നിങ്ങളുടെ റബ്ബ് നിങ്ങളുടെ മേൽ ചുമത്തിയ നിബന്ധനകളെന്തൊക്കെയാണെന്ന്,   ഞാൻ നിങ്ങളെ കേൾപ്പിക്കാം.ഒന്നിനെയുംഅവന്റെ പങ്കാളിയാക്കരുത് മാതാപിതാക്കളോട് നന്നായി വർത്തിക്കുക ദാരിദ്രിം ഭയന്ന് സന്താനങ്ങളെ കൊല്ലരുത്, നാമാണ് നിങ്ങൾക്കും അവർക്കും ആഹാരം നൽകുന്നത്,നീചപ്രവർത്തികളോട് അടുക്കരുത്-അത് തെളിഞ്ഞതാവട്ടെ ഒളിഞ്ഞതാവട്ടെ.അല്ലാഹു ആദരണിയമാക്കിയ ഒരുജീവനെയും അന്യായമായി വധിക്കരുത് ഈകാര്യങ്ങൾ അവൻ നിങ്ങളോടുപദേശിച്ചിരിക്കുകയാണ് നിങ്ങൾ ശ്രദ്ധിച്ചു പ്രവർത്തിച്ചങ്കിലോ അനാഥയുടെ മുതലിനോട് അടുത്ത് പോകരുത്-നല്ലരീതിയിലല്ലാതെ-അവനുതന്റേടത്തിന്റെപ്രായമാകുന്നതുവരെ. അളവു-തൂക്കങ്ങളിൽ നീതിപാലിക്കുക. ഓരോമനുഷ്യന്റെ മേലും അവന് സാധ്യമാകുന്ന ഉത്തരവാദിത്വങ്ങളെ നാംചുമത്തുകയുള്ളൂ.നിങ്ങൾ ഒരു കാര്യം പറയുമ്പോൾ നീതി പൂർവ്വം പറയുക പ്രശ്നം സ്വന്തം ബന്ധുക്കളുടേത് തന്നെയാണെങ്കിലുംഅള്ളഹുവിന്റെ പ്രതിജ്ഞ പാലിക്കുക. ഈ സംഗതികൾ അള്ളാഹു നിങ്ങളോട് ഉപദേശിച്ചിരിക്കുന്നു.നിങ്ങൾ ഉപദേശം സ്വീകരിച്ചെങ്കിലോ ഇതുതന്നെയാണ് തന്റെ നേരായ മാർഗമെന്നും അവൻ അറിയിച്ചിരിക്കുന്നു.അതിനാൽ നിങ്ങൾ അതിലൂടെനടക്കണം മറ്റു മാർഗങ്ങളിലൂടെ നടക്കരുത് അവ നിങ്ങളെ അവന്റെ മാർഗത്തിൽ നിന്നും വ്യതിചലിപ്പിച്ചു ശിഥിലീകരിക്കുന്നതാണ്.ഇവയാകുന്നു നിങ്ങളുടെ നാഥൻ നിങ്ങൾക്ക് നൽകിയിട്ടുള്ള ഉപദേശങ്ങൾ.അതുവഴി നിങ്ങൾ മുത്തഖികളായേക്കും
(സൂറ: അൽ അൻആമം 151-153)

ജീവിതത്തിന്റെ വിവിധ മേഖലകളെ ബാധിക്കുന്ന കുറെ കാര്യങ്ങൾ ഇവിടെ പറഞ്ഞു. അവ അനുഷ്ഠിക്കുകവഴി മുത്തഖിയാവുയാവുക എന്ന അവസ്ഥ നേടിയെടുക്കണമെന്നാണ് ഇവിടെയും
ഉദേശിച്ചിട്ടുളത്.

3.ഇസ്രായീൽ സന്തതികളോട് അവരുടെ മേൽ തൂർ പർവ്വതം ഉയർത്തിപ്പിടിച്ചുകൊണ്ട് അള്ളാഹു ഒരുകരാർ വാങ്ങിയല്ലോ തൌറാത്ത് മുറുകെ പിടിക്കുക,അതിലുള്ളത് ശരിക്കും ഓർക്കുക എന്നായിരുന്നു ആ കരാറിന്റെ ഉള്ളടകം. വിശ്വാസം മുതൽരാഷ്ട്രീയവും അന്താരാഷ്ട്രപരവുമായ പ്രശ്നങ്ങൾ വരെയുണ്ട് തൌറാത്തിൽ.അതെല്ലാം അംഗീകരിച്ചുകൊണ്ട് മുത്തഖി എന്നഗുണം നേടിയെടുക്കണം എന്നുതന്നെയാണവിടെയും അല്ലാഹു പറയുന്നത്.

4.മനുഷ്യവംശത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഖുർആന്റെ മറ്റൊരു പ്രഖ്യാപനമിതാ: ഓ മനുഷ്യരെ, നിങ്ങളെയും നിങ്ങൾക്ക് മുമ്പുള്ളവരെയും സ്രഷ്ടിച്ച നിങ്ങളുടെ നാഥന് ഇബാദത്ത് ചെയ്യുക, അതുവഴി നിങ്ങൾ മുത്തഖികളായേക്കും.ഇവിടെ ഇബാദത്തിലെ ഒന്നോ അതിലധികമോ കര്യങ്ങൾ പ്രത്യേകം എടുത്ത് പറയാതെ ഇബാദത്തിനെ ഒട്ടാകെയാണ്
ഉദേശിച്ചിട്ടുള്ളത്.ഇബാദത്തുകളഖിലം-അത് ഏതു തരത്തിൽപെട്ടതായലും-മുത്തഖിയാകനുള്ള ഉപാധിയാണ്.അതായത്ഇബാദത്തുകൾ അനുഷ്ഠിക്കുക വഴി മുത്തഖിയായിതീരണം. ഇബാദത്തുകൾക്ക് പുറമെയുള്ള,ഇബാദത്തുകൾ വഴി ഉണ്ടാവേണ്ട മറ്റൊരു അവസ്ഥയാണ് മുത്തഖി എന്നതെന്നു ഈ സുക്തവും കുറിക്കുന്നു. മറ്റൊരു ഭാഷയിൽ,ഈമാൻ കാര്യങ്ങളെല്ലാം
ഉൾകൊള്ളുന്നത് കൊണ്ടുമാത്രം ഒരാൾ മുത്തഖിയാകുന്നില്ല.ഇസ്ലാം കാര്യങ്ങളെല്ലാംഅനുഷ്ഠിക്കുന്നത്കൊണ്ട് മാത്രവും ഒരാൾ മുത്തഖിയാകുന്നില്ല. ഈമാൻ കാര്യങ്ങളും ഇസ്ലാം കാര്യങ്ങളുമെല്ലാം അംഗീകരിച്ച ഒരാൾ കച്ചവടത്തിൽ ക്രിത്രിമം കാണി
ക്കുകയെന്നത് അദേഹത്തിന്റെ ശീലമാണെങ്കിൽ മുത്തഖിയല്ല.ഒരാളുടെ ജീവിതം മറ്റു മേഖലളിലെല്ലാം ശരി പക്ഷെ രാഷ്ട്രീയത്തിൽ അദേഹം അള്ളാഹുവിന്റെ ഇഷ്ടാനിഷ്ടങ്ങൾ പരിഗണിക്കുന്നില്ലങ്കിൽ അദേഹവും മുത്തഖിയല്ല.എങ്കിൽ പിന്നെആരാണ് മുത്തഖി? ജീവിതത്തിന്റെ സകല തുറയിലും അള്ളാഹുവിന്റെ വിധി വിലക്കുകൾ പാലിച്ചുകൊണ്ട് മുഴുവൻ ജീവിതത്തെയു അവനിഷ്ടപെടും വിധത്തിൽ രൂപപെടുത്തുകയും ജീവിതത്തിന്റെ ഒരു കോണിലും അവനിഷ്ടപെടാത്തതൊന്നുംസംഭവിക്കാനനുവദിക്കതെ സൂക്ഷമതയോടും ഭയഭക്തിയോടും കൂടി ജീവിതം നയിക്കുകയും ചെയ്യുക-ഇതാണ് തഖവ.
അങ്ങിനെ ജീവിക്കുന്നവരാണ് മുത്തഖി എന്ന് മേൽ ഉദ്ധരിച്ച സുക്തങ്ങളൂടെയും ഖുർആനിലെ മറ്റു പരാമർശങ്ങളുടെയും വെളിച്ചത്തിൽ നമുക്ക് മനസിലാക്കാൻ കഴിയുന്നു.വൈകാരികമായോ മറ്റോ വല്ല അബദ്ധവും ഇടക്ക് സംഭവിച്ചു പോയാൽ ഉടനെപാശ്ചാത്തപിച്ചു മടങ്ങുക എന്ന സ്വഭാവം നിലനിൽക്കുന്നുവെങ്കിൽ ആ ബന്ധം തഖ് വയെ ഹനിക്കുന്നില്ല. മുത്തഖി എന്ന
അവസ്ഥക്കത് കോട്ടം തട്ടിക്കുന്നുമില്ല എന്നു കൂടി ഗ്രഹിക്കുക.
ആകയാൽ മനുഷ്യന്റെ മുഴുവൻ ജീവിതത്തെയും ഒരു പോലെ ചുഴുന്നു നിൽക്കുന്ന ഭദ്രവുംസമഗ്രവുമായ ഒരാശയമാണ് മുത്തഖിഎന്നപദത്തിനുള്ളതെന്നു വ്യക്തം.

ഇത്രയും സമഗ്രമായ ഒരാശയം അതിനുള്ളതുകൊണ്ടാണ് പ്രവാചകൻമാരുടെ പ്രഥമ പ്രഖ്യപനങ്ങളിൽ തന്നെ الا تتقون , افلا تتقون എന്നിങ്ങനെയുള്ള ലക്ഷ്യ സൂചകവും പ്രേരണാത്മകവുമായ ചോദ്യങ്ങൾ നമുക്ക് കാണുവാൻ കഴിയുന്നത്         


قَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُۚ أَفَلَا تَتَّقُونَ ﴿ الأعراف٦٥
إِذْ قَالَ لَهُمْ أَخُوهُمْ نُوحٌ أَلَا تَتَّقُونَ﴿ الشعراء ١٠٦  

അള്ളാഹു മുത്തഖികളെ സ്നേഹിക്കുന്നു

فَإِنَّ اللَّهَ يُحِبُّ الْمُتَّقِينَ﴿   آل عمران ٧٦


അള്ളാഹു മുത്തഖികളോടൊപ്പമാണെന്ന് അറിഞ്ഞുകൊള്ളുക.

وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ ﴿التوبة ٣٦

അന്തിമവിജയം മുത്തഖികൾക്കാണ്
ഖുർആൻ മുത്തഖികൾക്കാണ് മാർഗദർശകമാകുന്നത്

هُدًى لِّلْمُتَّقِينَ ﴿  البقرة  ٢

എന്നെല്ലാം ഖുർആൻ പ്രഖ്യാപിക്കുമ്പോൾ മുത്തഖിയുടെ ഗൌരവം നമുക്ക് ബോധ്യപ്പെടേണ്ടതാണ്.

വിശ്വസിച്ചവരെ, നിങ്ങൾ അള്ളാഹുവിനോട് തഖവയുള്ളവരാവുകയാണെങ്കിൽ ശരി-തെറ്റുകളെ വേർതിരിച്ചറിയാനുള്ള വിവേചനശക്തി നിങ്ങൾക്കവൻ നൽകുന്നതാണ്.നിങ്ങളുടെ തിന്മകളെ ദുരീകരിക്കുകയും പാപങ്ങൾ പൊറുത്തുതരികയുംചെയ്യും.അള്ളാഹു മഹത്തായ ഔദാര്യമുള്ളവനാകുന്നു.

يَا أَيُّهَا الَّذِينَ آمَنُوا إِن تَتَّقُوا اللَّهَ يَجْعَل لَّكُمْ فُرْقَانًا وَيُكَفِّرْ عَنكُمْ سَيِّئَاتِكُمْ وَيَغْفِرْ لَكُمْ  ۗ وَاللَّهُ ذُو الْفَضْلِ الْعَظِيمِ ﴿الأنفال٢٩


ആർ അള്ളാഹുവെ സൂക്ഷിച്ചു ജീവിക്കുന്നുവോ അവന്(എല്ലാവിധ) വിഷമങ്ങളിൽനിന്നും മോചനംനേടാനുള്ള മാർഗ്ഗം അള്ളാഹു ഒരുക്കിക്കൊടുക്കും.അവൻ ഊഹിക്കുകപോലും ചെയ്യാത്ത
മാർഗത്തിലൂടെ അവനു വിഭവമരുളുകയും ചെയ്യും.

وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا, وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ  (  الطلاق٢


ആർ അള്ളാഹുവിനോട് ഭയഭക്തി പുലർത്തിക്കോണ്ടു ജീവിക്കുന്നുവോ അയാളുടെ കാര്യത്തിൽ
അള്ളാഹു ആശ്വാസമുണ്ടാക്കികൊടുക്കും.

وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا﴿الطلاق٤

നാടുകളിലെ നിവാസികൾ വിശ്വസിക്കുകയും തഖ് വയുടെ പാത സ്വീകരിക്കുകയുമാണെങ്കിൽ നാമവർക്ക് ആകശത്തു നിന്നുംഭൂമിയിൽ നിന്നും അനുഗ്രഹത്തിന്റെ കവാടങ്ങൾ തുറന്നുകൊടുക്കുന്നതാണ്.

     وَلَوْ أَنَّ أَهْلَ الْقُرَىٰ آمَنُوا وَاتَّقَوْا لَفَتَحْنَا عَلَيْهِم بَرَكَاتٍ مِّنَ السَّمَاءِ وَالْأَرْضِ

മുത്തഖികൾ അവിടെ ഉദ്യാനങ്ങളിലും സൌഭാഗ്യങ്ങളിലുമായിരിക്കും.അവരുടെ നാഥൻ അവർക്കു
നൽകിയ വിഭവങ്ങളിൽആനന്ദിച്ചുകൊണ്ടിരിക്കും

               إِنَّ الْمُتَّقِينَ فِي جَنَّاتٍ وَنَعِيمٍ  فَاكِهِينَ بِمَا آتَاهُمْ رَبُّهُمْ     

മുത്തഖികൾക്കാണ് പരലോകത്തിൽ സ്വർഗീയസുഖാനന്ദങ്ങളെന്നു ഖുർആൻ പല വിധത്തിലായി ധാരാളം ഇടങ്ങളിൽ വിവരിച്ചിടുണ്ട്.എത്രത്തോളമെന്നാൽ ഒരിടത്ത് അള്ളാഹു ഇങ്ങിനെത്തന്നെ
പറയുകയുണ്ടായി:പരലോകം
നിന്റെ നാഥങ്കൽ മുത്തഖികൾക്ക് മാത്രമുള്ളതത്രെ.

 وَالْآخِرَةُ عِندَ رَبِّكَ لِلْمُتَّقِينَ ﴿٣٥الزخرف

വിശദീകരണം ആവശ്യമില്ലാത്തവിധം വ്യക്തമാണിപ്പറഞ്ഞതൊക്കെ. ഒന്നുകൂടി ചുരുക്കിപ്പറയട്ടെ: ഒരാൾ മുത്തഖിയാവുകയാണെങ്കിൽ തന്റെ തിന്മകൾ മായ്ക്കപ്പെടും പാപങ്ങൽ പൊറുത്ത്കിട്ടും ഏതു പ്രശ്നത്തിന്റെയും ന്യായന്യായങ്ങളും ശരി-തെറ്റുകളും വേർതിരിച്ചറിയാനുള്ള ഒരു വിവേചനശക്തി ലഭ്യമാകും പ്രയാസങ്ങൾ ലഘൂകരിക്കപ്പെടും. പ്രതിസന്ധികൾക്ക് തുറസ്സ്കിട്ടും ഊഹിക്കപോലും ചെയ്യാത്ത മാർഗങ്ങളിലൂടെ വിഭവങ്ങൽ ലഭ്യമാകും നാട്ടുകാർ മൊത്തത്തിൽ മുത്തഖികളായികഴിഞ്ഞാൽ ആകശത്തുനിന്നും ഭുമിയിൽനിന്നും അളവറ്റ അനുഗ്രഹങ്ങൾ ചൊരിഞ്ഞുകിട്ടും പരലോകാനുഗ്രഹങ്ങളാവട്ടെ മുത്തഖികൾക്ക് മാത്രമുള്ളതും.അള്ളാഹു അറീയിച്ചതാണിതൊക്കെ.ഇതിൽ കവിഞ്ഞ് മറ്റെന്തൊരു നേട്ടമാണ് മനുഷ്യന് കൊതിക്കുവാനുള്ളത് മുത്തഖിയുടെമാഹാത്മ്യവും ഗാംഭീര്യവും ഇപ്പോൾ വ്യക്തമായി ബൊധ്യപ്പെട്ടിരിക്കുമല്ലോ. ആഴച്ചതോറും വെള്ളിയാഴ്ച്ച ഖുതുബയിൽ തഖവകൊണ്ടുപദേശിക്കൽ നിർബന്ധമാക്കിയതിലടങ്ങിയരഹസ്യവുംഇപ്പോൾമനസിലായിരിക്കുമെന്നുകരുതുന്നു.നോമ്പുകൊണ്ട് മനുഷ്യന് ഇത്തരം ഒരു മുത്തഖിയായി ഉയരാൻ കഴിയണം എന്നും നോമ്പ് അതിനു പറ്റിയ ആയുധമാണ്എന്നും വെച്ചുകൊണ്ടാണ് അള്ളാഹു നമുക്ക് നോമ്പു നിർബന്ധമാക്കിയിട്ടുള്ളത്,ഇത്രയു കരുത്തുറ്റ നോമ്പിനെ ശരിക്കൊന്ന്പഠിക്കാം.

നോമ്പ്


നോമ്പ്
പ്രഭാതം മുതൽ പ്രദോഷം വരെ അന്ന-പനീയ-ഭോഗങ്ങളുപേക്ഷിക്കുക എന്നതാണ് നോമ്പ് എന്നു പറയുമ്പോൾ പൊതുവെധരിക്കപ്പെടുന്നതെന്നു നാം നേരത്തെ പറഞ്ഞു.നോമ്പിന്റെ ബാഹ്യചട്ടക്കൂടാണിതെന്നതിൽ സംശയമില്ല. യഥേഷടം തിന്നു കുടിച്ചു മദിച്ചു നടക്കുവാൻ കഴിയുകയെന്നതാണല്ലോ ഭുമിയിൽ മനുഷ്യന്റെ ഭൌതികമായ എറ്റവും വലിയ സുഖാവസ്ഥ(സ്വർഗീയ സുഖാനന്ദങ്ങൾ ചിത്രീകരിക്കപ്പെടുന്നതും ഏതാണ്ടിങ്ങനെത്തന്നെയാണല്ലോ) എന്നാൽ നോമ്പ് ഈ അവസ്ഥക്ക് കടിഞ്ഞാണിടുന്നു.മനുഷ്യന്റെ ഈ മുന്ന് കര്യങ്ങളും റമദാനിലെ പകൽ സമയത്ത് പൂർണ്ണമായും ത്യജിക്കുകതന്നെ വേണം ഈ ത്യാഗം മനുഷ്യന് തഖ് വാമയമായ ഒരു ജീവിതം നയിക്കാൻ സഹായകമാകുമോ? ആകുമെന്നാണ് ശരീര- മനശ്ശസ്ത്രവിദഗ്ദ്ധർ പറയുന്നത്. തടിച്ചുകൊഴുത്തു വളുവളുത്തതും ദേഹേച്ഛക്കൊത്തു ചാഞ്ചാടുന്നതുമായ ശരീരത്തെ നിയന്ത്രിച്ചു ഭദ്രമാക്കിനിർത്താനും അനിയന്ത്രിതമായി പരന്നു ചിതറുന്ന മനസ്സിനെ ഏകാഗ്രതയോടെ ഒരേ ലക്ഷ്യത്തിൽ  കേന്ദ്രീകരിക്കുവാനുംഈനിയന്ത്രണം സഹായകമാകൂമെന്നാണവരുടെ പക്ഷം.തഖ് വയാണ് ആ ലക്ഷ്യമെങ്കിൽ മനസ്സിനെ അതിലേക്ക് സോദ്ദേശ്യം തിരിച്ചു വിടണമെന്നുമാത്രം.വിശദാംശങ്ങൾ ശാസ്ത്രജ്ഞന്മാർക്ക് വിട്ടു കൊടുക്കുക. ഒരു കാര്യം മാത്രം ഇവിടെ പറഞ്ഞു കൊള്ളട്ടെ:യുവസമൂഹത്തോട് തിരുമേനി പറഞ്ഞു: നിങ്ങൾ വിവാഹം കഴിക്കണം വല്ല കാരണത്താലും സാധ്യമല്ലാതെ വന്നാൽ നിങ്ങൾ നോമ്പു നോറ്റു കൊള്ളണം.കാരണംഅത്ഒരുഉടക്കലാണ്.

 عن عبدالرّحمان بن يزيد  قال : دخلة مع علقمة والأسود على عبدالى االله فقال عبداالله   كنا مع النبي صلى الله عليه وسلم شباباً لا نجد شيئاً، فقال: يا معشر الشباب من استطاع منكم الباءة فليتزوج، فإنه أغض للبصر وأحصن للفرج، ومن لم يستطع فعليه بالصوم فإنه له وجاء                                                        


ഭക്തിമയമായ ഒരു നിയന്ത്രിത ജിവിതം കെട്ടിപ്പടുക്കാൻ മനുഷ്യൻ ഉദേശിക്കുന്ന പക്ഷം ഈ നിയന്ത്രണം അതിനു സഹായകമാകും എന്നുതന്നെയാണല്ലോ ഈ തിരുവചനം സൂചിപ്പിക്കുന്നത്. ഇരിക്കട്ടെ, ഇതുമാത്രമാണോ നോമ്പ്? അല്ല ഒരിക്കലുമല്ല. നോമ്പിന്റെ ബാഹ്യവും നിയമപരവുമായ ചട്ടകൂട് മാത്രമാണിത്. ആന്തരികവും ആധ്യാത്മികവുമായ മറ്റു ചില വശങ്ങൾ കൂടിയുണ്ട് നോമ്പിന്. തിരുമേനി വളരെ വ്യക്തമായി അവ നമ്മെ പഠിപ്പിച്ചിരിക്കുന്നു. ആവശങ്ങൾകൂടി ഗ്രഹിക്കുമ്പോൾ നോമ്പ് മനുഷ്യനെ മുത്തഖിയാക്കുന്നതെങ്ങനെയെന്ന് നമുക്ക് ശരിക്കും ബോധ്യപെടും അവ ചുരുക്കത്തിൽ

1. നോമ്പുകാരൻ തെറ്റായ ഒരു വാക്കുപോലും പറഞ്ഞു പോകരുത് എന്ന് തിരുമേനി കല്പിച്ചു. നോമ്പില്ലങ്കിലും തെറ്റു പറയാവതല്ലല്ലോ? പിന്നെ ഇപ്പറഞ്ഞതിന്റെ താല്പര്യം? സധാരണ ഗതിയിൽ തെറ്റു പറഞ്ഞാൽ അതിന്റെ സാധാരണ ഗതിയിലുള്ള അനന്തര ഫലം മാത്രമെ മനുഷ്യൻ അനുഭവിക്കെണ്ടതുള്ളു.നോമ്പുകാരനാണ് തെറ്റു പറയുന്നതെങ്കിൽ അതോടെ തന്റെ നോമ്പിന്റെ ലക്ഷ്യം നഷ്ടപ്പെടുകയും നോമ്പ് വെറും പട്ടിണി മാത്രമായവശേഷിക്കുകയും ചെയ്യും എന്ന തിക്തഫലംകൂടിഅതിനുണ്ട്എന്ന്പഠിപ്പിക്കുകയാണ്തിരുമേനി.ഭക്തിമയവുംസൂക്ഷമതയോട്കൂടിയതുമായ(തഖ് വാമയമായ) ജീവിതം നയിക്കുന്നവനായി മനുഷ്യനെ വളർത്തിയെടുക്കാനാണ് അള്ളാഹുനോമ്പ് നിർബന്ധമാക്കിയത്. മനുഷ്യൻ നോമ്പും നോറ്റ് കളവും പരദൂഷണവും അസഭ്യങ്ങളും തോന്ന്യാസങ്ങളുമൊക്കെ പറഞ്ഞു കൊണ്ടിരിക്കുകയാണെങ്കിൽ പിന്നെ അവൻ എങ്ങിനെ മുത്തഖിയാവും?തന്നെ മുത്തഖിയാക്കാൻ പറ്റാത്ത ഒരു പട്ടിണിയുമായി അവനെന്തിനു കഷ്ടപ്പെടണം?തെറ്റായ വാക്കുകൾ പറയാതിരിക്കാൻ നോമ്പുകരൻ സന്നദ്ധനാകുന്നില്ലങ്കിൽപിന്നെ അവൻ വെറുതെ ആഹാര-പാനിയ-ഭോഗങ്ങളുപേക്ഷിക്കേണ്ട ഒരാവശ്യവും അള്ളാഹുവിനില്ല. അത്തരം ഒരു പട്ടിണി അള്ളാഹു അവനിൽനിന്നാവശ്യപ്പെട്ടിട്ടുമില്ല.അതിനാൽ നോമ്പുകാരൻ തന്റെ നാക്കിനെ പൂർണ്ണമായും നിയന്ത്രിക്കുകവേണം ഒരൊറ്റ തെറ്റും പറയാതിരിക്കാൻ സൂക്ഷിക്കണം ഇനി വൈകാരികമായി വല്ലതും സംഭവിച്ചുപോയാൽ ഉടനെ പാശ്ചാത്താപിച്ചുമടങ്ങുകയും വേണം. അങ്ങനെ ഒരു മാസം തുടർച്ചയായി നാക്കിനെ നിയന്ത്രിച്ചു നിർത്താൻ കഴിഞ്ഞാൽ തന്റെആയുഷകാലമഖിലം തഖ് വാമയമായ ഒരു ജീവിതം നയിക്കുന്നതിന് അതവനു തീർച്ചയായും സഹായകരമായിതീരും ഇതാണ് തിരുമേനിപറഞ്ഞതിന്റെ പൊരുൾ.

2.തെറ്റായ വാക്ക് മാത്രമല്ല നോമ്പുകാരൻ തെറ്റായ പ്രവർത്തിയും ചെയ്തുപോകരുതെന്ന് തിരുമേനി താക്കിത് ചെയ്തിരിക്കുന്നു തെറ്റായ വാക്കിനെപ്പറ്റി നാമിപ്പോൾ വിശദീകരിച്ചതെല്ലാം തെറ്റായ പ്രവർത്തിക്കും ബാധകമാണെന്ന് മനസിലാക്കുക അതിനി ആവർത്തിക്കുന്നില്ല.

3.നോമ്പുകാരൻ തെറ്റായ വാക്കും പ്രവർത്തിയും ഉപേക്ഷിച്ചാൽ മാത്രം പോരാ, അതിൽക്കവിഞ്ഞു വെറെ ചിലതു കൂടി പാലിക്കേണ്ടതുണ്ടെന്ന് തിരുമേനി നിർദേശിച്ചിരിക്കുന്നു. അതായത്,സഭ്യേതര വാക്കുകളുപയോഗിക്കുന്നതും അന്തസിനുംമാന്യതക്കും നിരക്കത്തവിധം ഉച്ചത്തിലും അട്ടഹസിച്ചും സംസാരിക്കുന്നതുപോലും നോമ്പുകാരന് അനുയോജ്യമല്ല എന്നാണ്തിരുമേനി പഠിപ്പിക്കുന്നത്.നോമ്പുകാരൻ അത്രക്കും വിനയാന്വീതനും മാന്യനും സുക്ഷമത പാലിക്കുന്നവനുമായിരിക്കണംഎന്നർഥം.

4.നോമ്പിനെ ഒരായുധമാക്കനുള്ള പ്രയോഗിക രൂപം തിരുമേനി വ്യകതമായി പഠിപ്പിച്ചു തന്നിടുണ്ട്.എത്ര കടുത്ത പ്രകോപനമുണ്ടായാലും ഉൽക്രഷ്ടമായ ഈ നിയന്ത്രിതാവസ്ഥയിൽനിന്ന് വഴുതിപോകരുതെന്നാണ് തിരുമേനി ആവശ്യപ്പെടുന്നത്.നിങ്ങളെ ആരെങ്കിലും ചീത്തപറഞ്ഞെന്നു വരട്ടെ അഥവാ നിങ്ങളോട് കലഹിക്കാൻ തന്നെ വന്നെന്നിരിക്കട്ടെ നിങ്ങളൂടെ സമനില തെറ്റിപ്പോകരുത്.നിങ്ങളവനോട് പറയണം സഹോദരാ ഇത്തരം അവിവേകങ്ങൾക്കൊന്നും ഞാനില്ല എനിക്കത് അനുയോജ്യവുമല്ല ഞാൻ നോമ്പ് നോറ്റിരിക്കുകയാണ്, നോമ്പിന്റെ പദവിക്ക് ചേർന്നതല്ല ഇതൊന്നും നിന്റെ ഈആക്രമണത്തെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ സാധാരണഗതിയിൽ എനിക്കനുവാദമുണ്ടെങ്കിലും നോമ്പുകാരനെന്നനിലക്ക് ഇപ്പോൾ അതെനിക്ക് ഉപയോഗിച്ചു കൂടാ.നോമ്പു വഴി മുത്തഖിയാകണം എന്ന ലക്ഷ്യം അതുമൂലം നഷ്ട്ടപ്പെട്ട പോകും എന്നതു തന്നെ കാരണം ഇതാണ് നോമ്പിനെ ആയുധമാക്കുന്നതിനുള്ള പ്രായോഗികരൂപം.
ഈ നാലു കാര്യങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് നിങ്ങളൊന്നു ചിന്തിച്ച് നോക്കൂ മനുഷ്യനെ മുത്തഖിയാക്കാൻ തികച്ചും പര്യാപ്തമായ ഒരു മാർഗമാണ് നോമ്പെന്നും നിങ്ങൾ തഖ് വയുള്ളവരായേക്കാം എന്ന് ആള്ളാഹു പറഞ്ഞത് പൂരണ്ണമായും പ്രായോഗികമാണെന്നും അപ്പോൾ നിങ്ങൾക്ക് ബോധ്യപ്പെടും നാം ബോധപൂർവ്വം തീരുമാനമുണ്ടാക്കുന്നുണ്ടോ ഇല്ലേ എന്നതുമാത്രമാണ് പ്രശനം.

റമളാന്‍ : സവിശേഷതകള്‍




1. മനുഷ്യനെ ഭൂജീവിതത്തിൽ അവനു പ്രാപിക്കവുന്ന ഏറ്റവും വലിയ പുരോഗതിയിലേക്ക് നയിക്കുന്നതും പരജീവിതത്തിൽഅവന് ശാശ്വതവിജയം ഉറപ്പുവരുത്തുന്നതുമായ ആ‍ ദിവ്യഗ്രന്ഥം-ഖുർആൻ-ആദ്യമായി അവതരിപ്പിക്കപ്പെട്ട മാസം എന്ന നിലക്ക് റമളാനിനു മറ്റു മസങ്ങളേക്കാൾ ശ്രേഷ്ഠത കല്പിക്കപ്പെട്ടിട്ടുണ്ട്.റമദാനിലെതെന്നെ അവസാനത്തെ പത്തു ദിവസങ്ങൾക്ക്ആദ്യത്തെ രണ്ടു പത്തുകളെക്കാൾ ശ്രേഷ്ടതയുണ്ട്.അവസനത്തെ പത്തിലെ അതിമഹത്തായ വിധിനിർണ്ണയ രാത്രിക്ക്     ആകട്ടെ ആയിരം മാസങ്ങളെക്കൾ കൂടുതലാണ് ശ്രേഷ്ടത ഖുർആന്റെ അവതരണാരംഭം ആ രാത്രിയാണല്ലോ. അക്കാരണത്താൽതന്നെ എല്ലാ വർഷവും ഭുവാസികളുടെ അടുത്തവർഷത്തേക്കുള്ള ഭാഗധേയ നിർണ്ണയരാത്രിയായും ലൈലത്തുൽ ഖദർ നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

2.വിശ്വാസി ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് അള്ളാഹു പത്തു മുതൽ എഴുനൂറിരട്ടിവരെ പ്രതിഫലം നൽകാറുണ്ട്.എന്നാൽ നോമ്പിന്റെ കാര്യം അവൻ പ്രത്യേകം പരിഗണിച്ചിരിക്കുകയാണ്. അള്ളാഹു തന്നെ പറയട്ടെ ഞാൻ നിരോധിച്ചു എന്ന കാരണത്താൽ എന്റെ അടിമ ഈ ഭൂമിയിൽ അവനു എറ്റവും ഇഷ്ടപ്പെട്ട സുഖാവസ്ഥ-യഥേഷ്ടം തിന്നു കുടിച്ച് മദിച്ചു നടക്കുകയെന്ന നിലപാട്-ഉപേക്ഷിച്ചിരിക്കുന്നു എന്നിൽ ദ്രഢമായ വിശ്വാസമുള്ളതുകൊണ്ടും വമ്പിച്ച പ്രതിഫലം ഞാൻ നൽ
കുമെന്ന ശക്തമായ പ്രതീക്ഷയുള്ളതുകൊണ്ടുമാണ് പ്രയാസകരമായ ഈ കാര്യം അവൻ ചെയ്യുന്നത്.അതിനാൽ ഞാനവനെ ഒട്ടും നിരാശപ്പെടുത്തുകയില്ല അളവറ്റ പ്രതിഫലം നൽകുകതന്നെചെയ്യും.

عَنْ أَبِى هُرَيْرَةَ - رضى الله عنه - قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم كُلُّ عَمَلِ ابْنِ آدَمَ يُضَاعَفُ الْحَسَنَةُ عَشْرُ أَمْثَالِهَا إِلَى سَبْعِمِائَةِ ضِعْفٍ قَالَ اللَّهُ عَزَّ وَجَلَّ إِلاَّ الصَّوْمَ فَإِنَّهُ لِى وَأَنَا أَجْزِى بِهِ يَدَعُ شَهْوَتَهُ وَطَعَامَهُ مِنْ أَجْلِى

അള്ളാഹുവിന്റെ പ്രതികരമാണിത്. ഈ പ്രതികരണവും നേരത്തെ പറഞ്ഞ പരിഗണനകളും നോമ്പിന്റെ ബാഹ്യചട്ടക്കൂടിനെ എത്രയും ജീവസ്സുറ്റതാക്കി തീർക്കുന്നുണ്ടെന്ന യാഥാർത്ത്യം നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.മറ്റു താല്പര്യങ്ങളെല്ലാമുപേക്ഷിച്ച് നിഷ്കളങ്കമായി അള്ളാഹുവിനുവേണ്ടി മാത്രം നോമ്പനുഷ്ഠിക്കാൻ കഴിഞ്ഞാൽ ലഭ്യമാകുന്ന ഈ പ്രതികരണം തന്നെ ധാരാളമല്ലെ മനുഷ്യന്!

3. നോമ്പുകാരന് വിശപ്പും ദാഹവും വർദ്ധിച്ചു കൊണ്ടിരിക്കും. വൈകുന്നേരമാകുമ്പോഴേക്ക് അത് മുർധന്യതയിലെത്തുന്നു. അതോടൊപ്പമതാ മറ്റൊരു പ്രതിഭാസം കൂടി വളർന്നു വരുന്നു. ആഹാരപാനിയങ്ങൾ ചെല്ലാത്തതുകൊണ്ട് വരണ്ടുണങ്ങുന്നവായക്ക് ഒരു തരം ദുർഗന്ധം. നമരത്തിലും സംഭാഷണങ്ങളിലുമൊക്കെ സമീപത്തുള്ളവരെ അതു വിഷമിപ്പിക്കുന്നു.
അള്ളാഹുവിനുവേണ്ടി വരണ്ടുണങ്ങയ വായിൽനിന്ന് സ്വാഭാവികമായുണ്ടാകുന്ന ഈനാറ്റത്തെപ്പറ്റി ആള്ളാഹുവിന്റെ പ്രതികരണമെന്താണന്നോ? നോമ്പുകരന്റെ വയനാറ്റം അള്ളാഹുവിങ്കൽ
കസ്തൂരിമണത്തേക്കാൾ അഭികാമ്യമായ സുഗന്ധമാണ്എത്ര ഹ്രദയവർജകമായിരിക്കുന്നു ഈ സാന്തപ്പെടുത്തൽ.

   وَلَخُلُو  فم الصائم   أَطْيَبُ عِنْدَ اللَّهِ مِنْ رِيحِ الْمِسْكِ     

 4. അത്യന്തം ഹ്രദ്യവും ആനന്ദകരവുമായ രണ്ട് സന്ദർഭങ്ങളുണ്ട് നോമ്പുകാരന്. ഒന്ന് നോമ്പുതുറക്കുമ്പോൾ തന്നെ. മറ്റൊന്ന്തന്റെ നാഥനെ കണ്ടുമുട്ടുമ്പോഴും.

لِلصَّائِمِ فَرْحَتَانِ فَرْحَةٌ  عِنْدَ لِقَاءِ رَبِّهِ عِنْدَ فِطْرِهِ وَفَرْحَةٌ

 5. നോമ്പുകാരനെ സ്വാഗതം ചെയ്യാൻ റയ്യാൻ എന്ന പേരിൽ സ്വർഗത്തിന് ഒരു പ്രത്യേക കവാടം തന്നെ തയ്യറാക്കി വെച്ചിരിക്കുന്നു. മറ്റാർക്കും അതിലൂടെ പ്രവേശനമുണ്ടായിരിക്കില്ല.
6. റമളാൻ ഒന്നമത്തെ രാത്രി മുതൽ തന്നെ അള്ളാഹു വനലോകത്ത് ഒരു പ്രത്യേക മലക്കിനെ ഏർപ്പെടുത്തുന്നു. നന്മ ചെയ്യാനുദ്ദേശിക്കുന്നവനേ മുന്നൊട്ടുവരൂ (അതിനേറ്റവും പറ്റിയ സുവർണ്ണാവസരമാണിത്) തിന്മയുദ്ദേശിക്കുന്നവനേ നിർത്തൂ അപ്പണി എന്ന് ആ മലക്ക് സദാ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കും.
7. റമളാനിലെ ഓരോ രാത്രിയിലും അള്ളാഹു നോമ്പുകാരിൽ കുറെ പേരെ നരകമോചിതരാക്കുന്നു. അതായത് അവർ നരകത്തിൽ പോകുകയില്ല എന്ന് തീരുമാനിക്കുന്നു.
8. റമളാനിലെ ആദ്യദിനം മുതൽ തന്നെ ഉപദ്രവകാരികളായ പിശാച്ചുക്കളെ ചങ്ങലക്കിടുന്നു സ്വർഗ കവാടങ്ങൾ തുറക്കപ്പെടുന്നു, നരക കവാടങ്ങൾ അടക്കപ്പെടുന്നു.
9.ഭൂവാസികളുടെ അടൂത്ത വർഷത്തേക്കുള്ള ഭാഗധേയങ്ങൾ നിരണയിച്ചു തീരുമാനിക്കുന്ന വിധി നിർണായകമായ ഒരു മഹാരാത്രി (ലൈലത്തുൽ ഖദ്ർ) യുണ്ട് റമളാൻ അവസാനത്തെ പത്തിൽ. ആയിരം മാസങ്ങളേക്കാൾ ശ്രഷ്ഠമാണത്.
10.ചെയ്തു പോയ പാപങ്ങൾ പൊറുത്ത് കിട്ടാൻ റമളാനിൽ മൂന്ന് കാര്യങ്ങൾ നിർദേശിക്കപ്പെട്ടിരിക്കുന്നു.ഒന്ന് പകലിൽ നോമ്പനുഷ്ഠിക്കുക. രണ്ട്, രാത്രി ധാരാളം നമസ്ക്കരിക്കുക. മൂന്ന് ലൈലത്തുൽ ഖദ്റിൽ ദീർഘമായി നമസ്ക്കരിക്കുക അള്ളാഹുവിൽ ദ്രഢമായി വിശ്വസിച്ചും അവനിൽ നിന്നും പ്രതിഫലം ലഭിക്കുമെന്നതിൽ കവിഞ്ഞ പ്രതീക്ഷ പുലർത്തിയും കൊണ്ടായിരിക്കണം ഈ മൂന്നു കാര്യങ്ങളും നിർവ്വഹിക്കുന്നത്.
11. റമളാനിൽ ചെയ്യുന്ന എല്ലാവിധ നല്ലകാര്യങ്ങൾക്കും മറ്റുകാലത്ത് ചെയ്യുന്നതിനേക്കാൾ എത്രയോ ഇരട്ടി പ്രതിഫലം നൽകപ്പെടും.തിന്നരുത് ,കുടിക്കരുത്, സംയോഗം ചെയ്യരുത്, തെറ്റായ വാക്കും പ്രവർത്തിയുമരുത് അസഭ്യങ്ങളരുത്, കോലാഹലങ്ങളരുത് ഇങ്ങനെ കുറെ അരുതുകളുടെ സമാഹാരമാത്രമാണോ നോമ്പ് ? റമളാനിൽ ഇവ മാത്രമാണോ പാലിക്കേണ്ടത് ? അല്ല ഒരിക്കലുമല്ല. ഈ അരുതുകളോടൊപ്പം കുറെ അനുഷ്ഠാനങ്ങൾകൂടി പാലിക്കുമ്പോഴേ നോമ്പും റമളാനും പൂരണ്ണമാകൂ അല്പം വിശദീകരിക്കാംമറ്റു കാലങ്ങളിൽ ചെയ്യുന്നതിൽ കൂടുതലായി ഇബാദത്തുകൾ ചെയ്യാൻ ഉദ്ദേശിക്കപ്പെട്ട കാലമാണ് റമളാൻ എന്നകാര്യം തിരുമേനിയും സഹാബത്തും മുസ്ലീം ലോകവും പ്രയോഗത്തിൽതന്നെ തെളിയിച്ചുതന്നതാണ്.ഇബാദത്തിൽ തിരുമേനി മറ്റു കാലങ്ങളെ അപേക്ഷിച്ചു റമളാനിൽ കൂടുതൽ പരിശ്രമിക്കാറുണ്ടായിരുന്നു. റമളാനിൽ തന്നെ ഒന്നും രണ്ടും പത്തുകളെ അപേക്ഷിച്ച് അവസാനത്തെ പത്തിലും വളരെ കൂടുതൽ ശ്രമിക്കാറുണ്ടായിരുന്നു. അവസാനത്തെ പത്തിൽ തിരുമേനി അരമുറുക്കി
ഒരുങ്ങും. ഭാര്യമാരെ വിളിച്ചുണർത്തും ഉറങ്ങാതെ രാത്രി മുഴുവൻ ഇബാദത്തിൽ കഴിച്ചുകൂട്ടും. ഉദാരനായ തിരുമേനി റമളാനിൽ കൂടുതൽ ഉദാരനാകും അവസാനത്തെ പത്തിൽ ജിബ്രീലുമായി ഒത്തു ചേരുന്ന ഘട്ടത്തിൽ തിരുമേനി അത്യന്തം ഉദാരനാകും. അത്യുഷ്ണം കൊണ്ട് ഉണങ്ങി വരണ്ട് ദാഹിച്ചു വലഞ്ഞ ഒരു ജനത, മഴയുടെ മുന്നോടിയായ കാർമുകലിനേയുംവഹിച്ചുകൊണ്ടുള്ള കാറ്റിനെ കാണുമ്പോൾ എത്ര കണ്ട് ആഹ്ലാദചിത്തരും പ്രതീക്ഷാനിർഭരരുമായിരിക്കും എന്നും തുടർന്ന്ലഭിക്കുന്ന മഴമൂലം എന്തെല്ലാം അനുഗ്രഹങ്ങളാൽ സൌഭാഗ്യവാന്മാരായിരിക്കുമെന്നും ഒന്നു ചിന്തിച്ചുനോക്കൂ. അവസാന പത്തിൽ തിരുമേനി അത്തരം കാറ്റിനെക്കാൾ കൂടുതൽ ഉദാരനായിരിക്കും എന്നാണ് വിവരിക്കപ്പെട്ടിട്ടുള്ളത്.(ദാനധർമ്മങ്ങളിൽമാത്രമല്ല ഗുണകാംക്ഷ, സ്നേഹം പെരുമാറ്റം തുടങ്ങി എല്ലാ നന്മകളിലും അത്യുദാരനായിരിക്കും)
അവസാന പത്തിൽ ജിബരീൽ തിരുമേനിയെ സമീപിക്കുമെന്നു പറഞ്ഞല്ലൊ എന്തിനാണത്? മുഖ്യമായും രണ്ടു പേരും കൂടിയിരുന്ന് ഖുർആൻ പാരായണം ചെയ്യാൻ തന്നെ. തിരുമേനി ജിബരീലിനെ ഓതികേൾപ്പിക്കും ജിബരീൽ തിരുമേനിയെയുംഖുർആനിലെ ചില ഭാഗങ്ങൾ മാത്രമോ? അല്ല മുഴുവൻ ഖുർആനും.ഇതിനൊക്കെ പുറമെ ആ ഘട്ടത്തിൽ തിരുമേനി പള്ളിയിൽ ഇഅതികാഫ് ഇരിക്കുകയായിരിക്കും.എന്താണ് ഇഅതികാഫ്?
ജനങ്ങളിൽനിന്നു മാറി,പള്ളിയിൽ പ്രത്യേകം സജ്ജമാക്കപ്പെട്ട കൂടാരത്തിൽ മറ്റെല്ല്ലാ ചിന്തകളും വിട്ട് ഏകാഗ്രചിത്തനായിഖുർആൻ പാരായണം ചെയതും അതിൽ ചിന്തിച്ചും തസ്ബീഹ്,തഹ് മീദ്,തഹലീൽ തക്ബീർ,ദുആ,നമസ്ക്കാരം തുടങ്ങിയവ നടത്തിയും രാജതമ്പുരാമന്റെ തിരുസന്നിധിയിലേക്ക് നിരന്തരം അടുത്ത്കൊണ്ടേയിരിക്കുക-ഇതാണ് ഇഅതികാഫ്. തന്നോട് ഇവ്വിധം അടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന തന്റെ അടിമയെ യജമാനനും കരുണാമയനുമായ അള്ളാഹു എങ്ങനെസ്വാഗതം ചെയ്യുന്നു എന്ന് മനസിലാക്കാൻ പറ്റിയ ഒരു തിരുവചനമിതാ.
എന്റെ അടിമ ഒരു ചാൺ എന്നോട് അടുക്കുകയാണെങ്കിൽ ഞാൻ ഒരു മുഴം അങ്ങോട്ടടുക്കും അടിമ ഒരു മുഴം ഇങ്ങോട്ടടുക്കുകയാണെങ്കിൽ ഞാൻ ഒരു മാറ് അങ്ങോട്ടടുക്കും അവൻ എന്നിലേക്ക് നടന്നടുക്കുകയാണെങ്കിൽ ഞാൻ അവനിലേക്ക് ഓടിയടുക്കും എത്ര ആകർഷകമായിരിക്കുന്നു ഈ പ്രോത്സാഹനം അല്പനേരത്തെങ്കിലും കണ്ണടച്ചിരുന്ന്ചിന്തിക്കേണ്ട കാര്യങ്ങളാണിതൊക്കെ.തിരുമേനിയുടെ ഈ മാത്രക അന്നുമുതൽ ഇന്നുവരെ മുസ്ലീലോകം അനുകരിച്ചുവന്നിടുണ്ട് ഏറ്റക്കുറവുകൾ കുറെയൊക്കെ ഉണ്ടെങ്കിലും ഇനി അന്ത്യനാൾ വരെ അനുകരിക്കുയും ചെയ്യും انشاء االله
തിരുമേനി കാണിച്ചുതന്ന ഈ കാര്യങ്ങൾക്കൂടി ആവുന്നിടത്തോളം നിർവ്വഹിക്കുമ്പോൾ മാത്രമേ നമ്മുടെ നോമ്പും റമളാനുംപൂർണ്ണമാകുകയുള്ളൂ . പുറമെ ഒരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.അതായത് അടിമ യജമാനലിലേക്ക് അടുക്കുന്നതിന് ഇങ്ങനെയെല്ലാമുള്ള തീവ്രയത്നങ്ങൾ നടത്തികൊണ്ടിരിക്കെ അതാ വരുന്നു ലൈലതുൽ ഖദർ എന്താണ് ലൈലത്തുൽ ഖദർ ?ചുരുക്കി പറയാം ഭൂവാസികളുടെ അടുത്ത ഒരു വർഷത്തേക്കുള്ള ഭാവി ഭാഭാഗധേയം സംബന്ധിച്ച് പ്രബഞ്ചനാഥൻ സുപ്രധാനങ്ങളായ വിധികൾ പ്രഖ്യാപിക്കുകയും അവ നടപ്പിൽ വരുത്താൻ തന്റെ ഉദേഗസ്ഥന്മാരെ-മലക്കുഅകളെ-ഏൽ‌പ്പികുകയും ചെയ്യുന്ന മഹാരാത്രി ഇതാണ് ലൈലത്തുൽ ഖദർ അൽ‌പ്പം വിശദീകരണം (മനുഷ്യർക്ക് മനസിലാകുന്ന ഭാഷയിൽ ഏറ്റവും നല്ല ചിത്രീകരണം)

അള്ളാഹു മനുഷ്യരുടെ രാജാവാണ്

ملك الناس


അത്യുന്നതാനായ സാക്ഷാൽ രാജാവ്

 فَتَعَالَى اللَّهُ الْمَلِكُ الْحَقُّ


ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ള സകലതിന്റെയും ആധിപത്യം അള്ളാഹുവിന്നു മാത്രമാകുന്നു.
  

  وَلِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا


ആധിപത്യത്തിൽ അവന് ഒരു പങ്കാളിയുമില്ല.

وَلَمْ يَكُن لَّهُ شَرِيكٌ فِي الْمُلْكِ


മഹത്തായ ഒരു സിംഹാസനവുമുണ്ടവന്

وَهُوَ رَبُّ الْعَرْشِ الْعَظِيمِ ﴿١٢٩


അവന്റെ സമീപ്യം ലഭിച്ച മലക്കുകൾ അതു വഹിച്ചുകൊണ്ടിരിക്കുന്നു.

അവനാ സിംഹാസനത്തിലുപവിഷ്ടനാണ്

ആകാശം മുതൽ ഭൂമി വരെ (പ്രബഞ്ചമാസകലം) അവൻ അടക്കിഭരിക്കുന്നു

അവന്റെ ഭരണാധികാരം പ്രബഞ്ചമാസകലമുൾക്കൊള്ളുന്നു

സകല കാര്യങ്ങളുടെയും നിയന്ത്രണം എക്കാലത്തും അവനുമാത്രമാണ്

അവൻ വിധിക്കുന്നു അതു തിരുത്താനോ പുനപരിശോധിക്കാനോ ആർക്കും സാധ്യമില്ല
അവന്നൊരു അത്യുന്നതസഭയുണ്ട്

പിശാചുകൾക്ക് അപ്രാപ്യമാണത്. അവർ അവിടത്തെ സംഭാഷണങ്ങൾ ചോർത്തിയെടുക്കാൻ ശ്രമിക്കുന്ന പക്ഷം നിർദയംആട്ടിയോടിക്കപ്പെടുന്നതാണ്.

പ്രധാന കാര്യങ്ങൾ കാലേക്കൂട്ടിതന്നെ ചിലപ്പോഴോക്കെ അല്ലാഹു ആ ഉന്നതസഭയെ അറീയിക്കും മനുഷ്യനെ ഭൂമിയിൽ പ്രധിനിധിയാക്കുന്നതു സംബന്ധിച്ച സംഭാഷണം ഉദാഹരണം

ആകാശങ്ങളിലും ഭൂമിയിലും അവന്നു വിവിധതരത്തിലുള്ള സൈന്യങ്ങളും ഉദ്ദ്യേഗസ്ഥന്മാരുണ്ട്.പ്രബഞ്ച ഭരണം അവരെ കൊണ്ട് അവൻ നടത്തിക്കുന്നു.

ചുരുക്കത്തിൽ പ്രബഞ്ചമാകുന്ന മഹാസാമ്രാജ്യത്തെ മലക്കുകൾ വഹിച്ചിട്ടുള്ള തന്റെ സിംഹാസനത്തിലുപവിഷ്ടനായിക്കൊണ്ട് തന്റെ വൻസൈന്യവ്യൂഹങ്ങളും ഉദ്യോഗസ്ഥന്മാരും വഴി പങ്കാളികളാരുമില്ലാതെ ഏകനായിത്തന്നെ അടക്കിഭരിച്ചുകൊണ്ടിരികയാണ് രാജാധിരാജനായ അള്ളാഹു.

അള്ളാഹുവിന്റെ ഈ ഭരണസംവിധാനത്തിൽ ഭൂവാസികളെസബന്ധിച്ചിടത്തോളം ഒരു വാർഷികദിനമുണ്ട്.അന്ന് അടുത്ത ഒരു വർഷത്തേക്കുള്ള പ്രധാന കാര്യങ്ങളൊക്കെ തീരുമാനിക്കപ്പെടുന്നു. വ്യക്തികളുടെ, കുടുംബങ്ങളുടെ, രാഷ്ട്രങ്ങളുടെസമൂഹത്തിൽന്റെ എല്ലാറ്റിന്റെയും ഭാവി ഭാഗധേയങ്ങൾ നിർണ്ണയിക്കപ്പെടുകയാണ്. വ്യക്തികളുടെകുടുംബങ്ങളുടെ , രാഷ്ട്രങ്ങളുടെസമൂഹത്തിന്റെ എല്ലാന്റിന്റെയും  ഭാവിഭാഗധേയങ്ങൾ നിർണ്ണയിക്കപെടുകയാണ്അങ്ങനെ തീരുമാനിക്കപ്പെടുന്ന കാര്യങ്ങൾ അന്നുതന്നെ ബന്ധപെട്ട ഉദ്യേഗസ്ഥരെ ഏൽപ്പിക്കുന്നുപിന്നെ അവരത് സന്ദർഭാനുസരണം നടപ്പിലാക്കികൊണ്ടിരിക്കുംമനുഷ്യലോകത്തിനു അള്ളാഹു നൽകിയ ഏറ്റവും മഹത്തായ സംഭാവന – ഖുർആൻ ഭൂമിയിലേക്കാദ്യമായവതരിപ്പിക്കപ്പെട്ട  അനുഗ്രഹീത രാത്രി തന്നെയാണ്  വാർഷിക ദിനമായി അള്ളാഹു നിശ്ചയിച്ചിട്ടുള്ളത്അതിന്റെ പേരാണ് ലൈലത്തുൽ ഖദ് ഭൂവാസികളുടെ അടുത്ത വർഷത്തേക്കുള്ള ഭാഗധേയങ്ങൾ നിർണ്ണയിക്കപെടുന്ന രാത്രി എന്നു താൽപര്യംസ്വാഭാവികമായും  വളരെ മഹത്തായ ഒരു രാത്രി തന്നെയായിരിക്കുമല്ലോ അത്.

ആയിരത്തിനാനൂറിൽപ്പരം വർഷങ്ങൾക്ക് മുമ്പ് റമളാനിലെ ഒരു രാത്രിയിൽമനുഷ്യകുലത്തിന്റെ രക്ഷാമാർഗത്തെകുറിച്ച് ഹിറാഗുഹയുടെ ഇരുണ്ട ഏകാന്തതയിൽ ചിന്താമഗ്നനായിക്കഴിഞ്ഞിരുന്ന മുഹമ്മദ്()യെ ദുവ്യസന്ദേശവുമായി സമീപിച്ച് സന്ദേശവാഹകനാണ് ജിബ്രീൽ(തുടർന്ന് 23 വർഷങ്ങളിലായി ഖുർആൻ മുഴുവൻ എത്തിച്ചുകൊടുത്തതും  അദേഹം തന്നെ അള്ളാഹു കനിഞ്ഞരുളിയ  സംഭാവന ഭൂവാസികൾ എങ്ങനെ ഏറ്റുവാങ്ങി ? സാവേശം  ഏറ്റുവാങ്ങിയ ഭാഗ്യവാന്മാർ ആർ ? ധിക്കാരപൂർവ്വം തള്ളുകയോ അവഗണിക്കുകയോ ചെയ്ത നിർഭാഗ്യവാന്മാർ ആര് ?  എന്തെല്ലാം പരിവരത്തനങ്ങളാണ് ഭൂമിയിൽ അതുവഴി ഉണ്ടായത്എന്നൊക്കെ നേരിട്ടു കണ്ടറിയുവാനും  ഭാഗ്യവാന്മാരെ അനുമോദിക്കുവാനും ജിബ് രീലിനു സ്വാഭാവികമായും താല്പര്യമുണ്ടായിരിക്കും  സർവ്വജഞനായ അള്ളാഹു  അതാ അദേഹത്തിന് അവസരം നൽകുന്നുഅദേഹത്തോട് നിർദേശിക്കുകയാണ് ബന്ധപെട്ടകുറെയേറെ മലക്കുകളെയും കൂട്ടി അടുത്ത വർഷത്തേക്ക് ഞാൻ പ്രഖ്യാപിച്ച എല്ലാ സുപ്രധാന തീരുമാനങ്ങളുമായി ഭൂമിയിലേക്ക് ഇറങ്ങി ചെല്ലുക  സ്ഥിതിഗതികൾ നേരിട്ട് കാണുക നല്ലവരായ അടിമകളെ അനുമോദിക്കുക അവർക്ക് എന്റെ സലാം പറയുക അവരുടെ നന്മക്കായി പ്രാർത്ഥിക്കുക ഇത്തരം ഒരു രാത്രി സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം നന്മയും രക്ഷയും സമാധാനവുമല്ലാതെ മറ്റെന്താവാൻ?
മനുഷ്യ ചരിത്രത്തിൽ അതിദീർഘമായ കലഘട്ടങ്ങളിൽ ഒരു നീണ്ടകാലംകൊണ്ട് ആയിരംമാസങ്ങങ്ങൾ കൊണ്ട് നേടാൻ കഴിഞ്ഞതിനേക്കാളേറെ നന്മകൾ  ഒരൊറ്റ രാത്രികൊണ്ടുതന്നെ ലഭ്യമാക്കിയില്ലെ ?  ഖുർആനല്ലേ  രാത്രിയിൽ ലഭിച്ച മഹാ അനുഗ്രഹംമറ്റൊരു ഭാഷ്യ പ്രകാരം:  ഒരു രാത്രിയിൽ മനുഷ്യൻ ചെയ്യുന്ന ഏതു നല്ല കാര്യവും ഇത്തരം രാത്രിയില്ലാത്ത ആയിരം  മാസ ങ്ങളിൽ ചെയ്യുന്നതിനേക്കാൾ കൂടുതൽ ഉൽക്രഷ്ടമായിരിക്കും (ഖുർ ആൻസൂറത്തുൽ ഖദ് )
നിസ്തുലമായ ഒരു സൌകര്യം അള്ളാഹു നമുക്ക് ചെയ്ത്തന്നിരിക്കുന്നു അതായത് ഒരു മുന്നറിയിപ്പും കൂടാതെ പെട്ടെന്നെപ്പോഴെങ്കിലുമാണ് നമ്മൂടെ ഭാഗധേയം  നിർണ്ണയിക്കുന്നതെങ്കിൽ നാം വലഞ്ഞതു തന്നെ  എന്തെന്നാൽ കഴിഞ്ഞ വർഷത്തെ ജീവിതറിക്കാർഡ് പൊതുവെയും  നിലവിലൂള്ള അവസ്ഥ.  പ്രത്യേകിച്ചും  പരിഗണിച്ചുകൊണ്ടായിരിക്കുമല്ലോ അടുത്ത വർഷത്തേക്കുള്ള ഭാഗധേയങ്ങൾ  നിർണ്ണ യിക്കുന്നത് ? നാമെത്രതന്നെ ശ്രമിച്ചാലും വർഷം മുഴുവൻ തികഞ്ഞ ശ്രദ്ധയോടെ ജീവിതം നയിക്കുകയെന്നത്  സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസകരം തന്നെയാണ് പലപ്പോഴും അശ്രദ്ധ പിടികൂടിയിടുണ്ടാകും  ചിലപ്പോഴൊക്കെ ഉന്നത ധാർമ്മിക നിലവാരത്തിൽ നിന്നോ സന്മാ ർഗത്തിൽ നിന്നു തന്നെയുമോ പാളിപ്പോയെന്നും വരും  അവസരം നോക്കി നമ്മെ പിടികൂടുകയും  തദടിസ്ഥാനത്തിൽ മോശമായ ഭാഗധേയം പ്രഖ്യാപിക്കുകയും ചെയ്യാനാണ് അള്ളാഹുവിന്റെ ഉദ്ദേശ്യ മെങ്കിൽ അത് നമ്മെ സംബന്ധിച്ചിടത്തോളം നിർഭാഗ്യകരം തന്നെയായിരിക്കും എന്നാൽ അള്ളാഹു  അങ്ങനെ ഉദ്ദേശിച്ചിട്ടില്ല മറിച്ച് വിധി പ്രഖ്യാപിക്കുന്ന നാളാകുമ്പോഴേക്ക് സംത്രപ്തമായ ഒരവസ്ഥയിലേക്കുയരാൻ അവൻ നമ്മെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്നേരത്തെ വിവരിച്ചവിധം റമളാനിൽ പലതരം സൌകര്യങ്ങൾ അവൻ നമുക്ക് ഒരുക്കി തരികയും ചെയ്തിരിക്കുന്നുവിധി നാൾ എപ്പോഴെന്ന വിവരം കാലക്കൂട്ടി അറീയിക്കുകയുണ്ടായി റമദാനിലെ ആദ്യത്തെ രണ്ട് പത്തുകളും അവസാ  നത്തെപത്തിലെ ഏതാനും ദിവസങ്ങളും   സംത്രപ്താവസ്ഥയിലേക്കുയരാനുള്ള സുവർണ്ണാവസരങ്ങളായി അവൻ അനുഗ്രഹിച്ചരുളിയിരിക്കുകയാണല്ലോ ഇതിൽ കവിഞ്ഞ് എന്താണിനി അവനിൽനിന്നു പ്രതീക്ഷിക്കേണ്ടത്നാം വിവേകികളാവുക ക്രതജഞതാപൂർവ്വം ഇതെല്ലാം ഓർക്കുകയും പ്രയോജനപെടുത്തുകയും ചെയ്യുക.
എന്നാൽ ഇന്ന് പൊതുവെ നമ്മുടെ അവസ്ഥ എന്താണ് ? നോമ്പ് നോറ്റാൽ നാം എളുപ്പത്തിൽ കോപിക്കും  നിസ്സരമായൊരു പ്രശ്നമുണ്ടാകുമ്പോഴേക്ക് നാം സമനിലതെറ്റി കോരിത്തരിക്കുംഅട്ടഹസിക്കാനും ശണ് കൂടാനും വലിയ കാരണമൊന്നും വേണ്ടി വരില്ലസ്വന്തം വീട്ടുകാർക്ക് പോലും നമ്മെ പേടിയാണ് വല്ലകാര്യവും പറയാനുണ്ടങ്കിൽ നോമ്പ് തുറന്നിട്ടാവാം എന്നുവെക്കുകയാണവർപകൽ നഷ്ടപെട്ട അന്ന പാനിയങ്ങൾക്ക് പകരം  ഉയർന്ന തരം വിഭവങ്ങൾ ശേഖരിക്കുന്നതിലാണ് പലരുടെയും മുഖ്യ  ശ്രദ്ധചായ കഴിക്കാത്തതുമുലമുള്ള വെറി നേരത്തെതന്നെയുണ്ട്വൈകുന്നേരമാകുമ്പോഴേക്ക് വിശപ്പ് ദാഹം  വായ്നാറ്റം ക്ഷീണം തളർച്ച കടച്ചിൽ തുടങ്ങി പലതരം അസ്വാസ്ഥ്യങ്ങൾ  രൂക്ഷത പ്രാപിക്കൂന്നുആകപ്പാടെ തൊട്ടാൽ പൊള്ളൂംഎന്നൊരവസ്ഥ നോമ്പ് തുറക്കാൻ ഇനിയുമുണ്ട് മണിക്കുറുകൾ സ്വാസ്ഥ്യം വർധിക്കുകയാണ് നാക്കിനോ ശരീരത്തിനോ മൻസ്സിനോ നിയന്ത്രണം പാലിക്കാൻ കഴിയാ താവുന്നു എന്തൊരു വിഷമംഎങ്ങനെ തരണം ചെയ്യണംപലരും ചിന്തിക്കുന്നുടി.വിവീഡിയോ മുതലായവയുടെ അസഭ്യതകളിൽ അല്ലെങ്കിൽ പച്ചമാംസം കടിച്ചിറക്കുന്ന സൊള്ള് കമ്പനിയിൽ സാസ്ഥ്യവും ആനന്ദവും കണ്ടെത്തുകയാണവർഇതു നോമ്പിന്റെ ഉദ്ദേശ്യം നഷ്ടപ്പെടുത്തുമെന്ന കാര്യം പ്പോഴവനു പരിഗണിക്കാനേ കഴിയുന്നില്ല.
ചില പ്രദേശങ്ങളിൽ റമളാനിലാണ് മുസ്ലീംകൾക്കിടയിൽ വഴക്കും വക്കാണവും കലഹവും കലാപങ്ങളും മറ്റും സംഭവിക്കുന്നത്തണുത്താറിയ തർക്കപ്രശ്നങ്ങൾക്ക്  റമളാനിൽ ഉത്തേജനം ലഭിക്കുന്നു  പള്ളിയുടെ മദ്രസയുടെ സ്കൂളിന്റെ മഹല്ലിന്റെനാടിന്റെ  നാടുഭരണത്തിന്റെ കക്ഷിത്വത്തിന്റെ എല്ലാ പ്രശ്നങ്ങളും കുത്തിപ്പൊക്കിയിളക്കിവിടാനുള്ള സന്ദർഭമാണ് റമളാൻഅതിനാൽ പിശാചിന് നമുക്കിടയിൽ പ്രവർത്തിക്കാൻ  ഏറ്റവും അധികം രംഗങ്ങൾ ലഭിക്കുന്നത് റമളാനിലാണ്.റമളാനാണ് പിശാചുക്കളുടെ സീസൺ എന്നുതന്നെ തോന്നിപ്പോകും പിശാചുക്കളുടെ ദുഷ്പ്രേരണയിൽ പെട്ട് നമ്മൂടെ കുറ്റക്രിത്യങ്ങൾ പെരുകുന്നുഅങ്ങനെ റമളാനിൽ നരകത്തിന്റെ കവാടങ്ങളാണ് നാം കുത്തിതുറക്കുന്നത്.  നമ്മുടെ സൌഭാഗ്യത്തിനായി റമളാനിൽ അള്ളാഹു പ്രത്യേകം ചെയ്തുവെച്ച എല്ലാ സംവിധാനങ്ങളുടെയും ക്രതഘ്നതാപൂർവ്വം തിരസ്ക്കരിക്കുക വഴി സ്വർഗകവാടങ്ങൾ നാം അടച്ചുപൂട്ടുകയും ചെയ്യുന്നുപിശാചുക്കൾ  ബന്ധിക്കപെടുകയും സ്വർഗകവാടങ്ങൾ തുറക്കപെടുകയും നരകകവാടങ്ങൾ അടച്ചുപൂട്ടുകയും ചെയ്യുമെന്ന തിരുവചനത്തിന് നേരെ വിപരീതമായ ഒരന്തരീക്ഷമാണ് അങ്ങനെ നാം സ്രഷ്ടിച്ചു വെക്കുന്നത്എന്തുകൊണ്ട് നമ്മുടെ നോമ്പ് വെറും ചട്ടക്കുടു മാത്രമായിപ്പോയി ? ചട്ടക്കൂടിനെ ജീവത്താക്കി തീർക്കുന്ന  ആന്തരിക വശങ്ങൾ നാം കണക്കിലെടുത്തില്ല.  നോമ്പുവഴി മുത്തഖിയാക്കേണ്ടതെങ്ങനെയെന്നു നാം ബോധപൂർവ്വം പഠിച്ചില്ലറമളാനിലെ സംവിധാങ്ങളെ നാം പരിഗണിച്ചില്ലദാഹം വിശപ്പ് തുടങ്ങിയവ മൂലം ശാരീരികവും മാനസികവുമായുണ്ടാകുന്ന അവശതകളും ക്ഷോഭവിക്ഷോഭങ്ങളും മനുഷ്യന്റെ സമനില തെറ്റിക്കാൻ പോന്നതാണെന്നപോലെതന്നെ അവനെ ഉപരിലോകത്തേക്കുയർത്തിവിടാനും പര്യാപ്തമാണെന്ന കാര്യം നാം ഓട്ടും ശ്രദ്ധിച്ചതേയില്ലഅല്പം ഗൌരവത്തിൽ  ചിന്തിച്ചിരുന്നുവെങ്കിൽമഹാ സൌഭാഗ്യങ്ങൾ നേടിയെടുക്കാൻ കഴിയുന്നിടത്ത് അങ്ങനെ കനത്ത നഷ്ടം  വിലകൊടുത്ത് വാങ്ങുകയാണ് നാം ചെയ്യുന്നത്വിശപ്പും ദാഹവും കൊണ്ട് ദുർമേദസ്സുകൾ വറ്റിയുണങ്ങിയ ഒരു ശരീരവും അക്കാരണത്താൽ തന്നെ  കുറെയോക്കെ ലോലവും പക്വവുമായ ഒരു മനസമാണല്ലോ നോമ്പുകാലത്ത് നമുക്കുണ്ടാകുന്നത് ? ഇവിടെ അടിസ്ഥാനപരമായ ഒരു ചോദ്യം ഉയരുന്നു   അതായത് നാമടക്കമുള്ള അഖില പ്രബഞ്ചത്തേയും അടക്കിഭരിച്ചുകൊണ്ടിരിക്കുന്ന രാജ തമ്പുരാന്റെ നേരെഅസ്വസ്ഥമായ നമ്മൂടെ മനസിനെ ഏകാഗ്രതയോടെ ഒന്നു തിരിച്ചുനിർത്താൻ നമുക്ക് കഴിയി കഴിയില്ലെ ? തീർച്ചയായും കഴിയുമെന്നതാണ് ശരി  നേരത്തെ നാം വിവരിച്ച  തൊട്ടാൽ പൊള്ളുന്ന അവസ്ഥ നാശത്തിനുമാത്രമെ പ്രയോജനപെടൂ എന്നാരെങ്കിലും ധരിച്ചിടുണ്ടെങ്കിൽ അതു തെറ്റായിപ്പോയി   അവസ്ഥയിലെത്തുന്നത് മനസിൽ ഒട്ടും ദൈവ ഭയമില്ലാ ഒരു തന്നെപ്പോറ്റിയാണെങ്കിൽ അതു നാശമേ വർധിപ്പിക്കൂ എന്നത് ശരിയാണ് കാരണം  അവനു ഏറ്റവും വലുത്  അവൻ തന്നെയാണല്ലോ തന്നെ ആരും തൊട്ടു പോകരുത് തന്റെ നേരെ ആരും വിരൽ ചൂണ്ടരുത് ഞാൻ നോമ്പു നോറ്റു വിഷമിച്ചു കൊണ്ടിരിക്കുകയാണ് ഇഷ്ടമില്ലാത്ത വല്ലതും കണ്ടാൽ ക്ഷമപാലിക്കാനോ ശരീരത്തെയും മനസിനെയും അടക്കിനിർത്താണോ കഴിഞ്ഞെന്നുവരില്ല എല്ലാവരും സൂക്ഷിച്ചുകൊള്ളട്ടെ വല്ലതും സംഭവിച്ചാൽ അവരായിരിക്കും ഉത്തരവാദി,ഏതാണ്ട് ഇങ്ങിനെയായിരിക്കും അവന്റെ മനോഗതം ആരുടെ നേരെയും എന്തും ചെയ്യാനുള്ളലൈസൻസാണ് നോമ്പ് എന്നവൻ ധരിച്ചപോലെ തന്നെ എല്ലാവരും സാദരം സേവിച്ചുകൊള്ളണം നോമ്പ് വഴി തനിക്കു ലഭിച്ച അവകാശമാണത് എന്ന് അവൻ കരുതിയപോലെ.അത്രക്കും തന്നെ പോറ്റിയായിരിക്കുന്നു അവൻ.ഇത്തരക്കാരിൽ നിന്നും നാശമല്ലാതെ മറ്റെന്തു പ്രതീക്ഷിക്കാൻ.  
 എന്നാൽ മനസ്സിൽ ദൈവഭയമുള്ള ഒരാളാണ് ആ അവസ്ഥയിൽ-തൊട്ടാൽ പോള്ളുന്ന അവ്സ്ഥയിൽ എതുന്നതെങ്കിൽ അവന്റെ മനോഗതം ഇപ്പറഞ്ഞതിൽനിന്നും തികച്ചും വ്യത്യസ്തമായിരിക്കുംഅത്  എതാണ്ടിങ്ങനെ ചിത്രീകരിക്കാം നൊമ്പുകൊണ്ട് വളരെ വിഷമങ്ങളനുഭവിക്കുന്നുവെന്നതു ശരിയാണ്പക്ഷെ ഇത് നാഥന്റെ കല്പന അനുസരിച്ചതുമുലമാണല്ലോ  നോമ്പുകൊണ്ട് ഒരു വിഷമവും അനുഭവിക്കുകയില്ല എന്നു തെറ്റുധരിച്ചുകൊണ്ടല്ല  വിഷമങ്ങളുണ്ടാവുംഎന്നറിഞ്ഞു, ഉണ്ടാവണംഎന്നുദ്ദേശിച്ചുകൊണ്ടുംതന്നെയാ ണ് നോമ്പനുഷ്ഠിക്കാൻ നമ്മോടവൻ കല്പിച്ചിട്ടുള്ളത് അതിനാൽ ഈ വിഷമങ്ങളെ ഞാൻ അത്മാർഥമായി സ്വാഗതം ചെയ്യുകയാണ്. ദുർബലനായ ഈ അടിമ വിഷമങ്ങളെ ഇങ്ങനെ സ്വാഗതം ചെയ്യുന്നതുകണ്ട് അതാ നാഥൻ ഊറ്റംകൊള്ളുന്നു.ഈപാവത്തിന് അളവറ്റ അനുഗ്രഹങ്ങൾ വർഷിച്ചുകൊടുക്കാൻ ഇതു വഴി അവസരം കിട്ടിയല്ലോ എന്നുകൂടി കണ്ടിട്ടാണ്  നാഥൻ ഊറ്റം കൊള്ളുന്നത്.    നാഥാ നീയാണെന്നെ സ്രഷ്ടിച്ചത് എന്നെഅനുനിമിഷം സംരക്ഷിച്ചുക്കുന്നതും നീ തന്നെനിന്റെ   കയ്യിലാണണെന്റെ മുഴുവൻ ജീവിതവും  എന്റെ മരണവും നിന്റെ കയ്യിൽ  തന്നെ നിന്റെ കയ്യിൽതന്നെ എന്നെ ഞാനിതാ പൂർണമായും നിന്നിലർപ്പി ച്ചിരിക്കുന്നു   നീ എന്നെ രക്ഷിക്കുമെന്ന് ഞാൻ ദ്രഢമായും വിശ്വസിക്കുന്നുഎന്റെ സകല കാര്യങ്ങളും നിന്നെമാത്രം ഏൽപ്പിക്കുകയാണ് നീ മാത്രമാണ് എന്റെ എക ആശ്രയം  നിന്റെ സന്തോഷത്തെനിന്റെ പ്രീതിയെ  നിന്റെ സഹായത്തെ,നിന്റെ കടാക്ഷത്തെ മാത്രണ് ഞാൻ പ്രതീക്ഷിക്കുന്നത്.  എല്ലാം നീ കനിഞ്ഞുരുളുമെന്ന  ഉറച്ച് വിശ്വാസമുണ്ടെനിക്ക് നാഥ നീയെന്നെ അനുഗ്രഹിച്ചില്ലെങ്കിൽഹാ എനിക്ക തോർക്കാൻ പോലും വയ്യപിന്നെ ആരാണെനിക്കുണ്ടാവുകനാഥാ നീ അർഹമുർറാഹിമീൻ ആണല്ലോ നാഥാ എന്റെ ആവശ്യങ്ങൾ സങ്കടങ്ങൾ പരാതികൾഇതൊക്കെ   ഉന്നയിക്കാൻ തന്നെ ഞാൻ അശക്തനാണ് നാഥാ അതോക്കെ എന്നെക്കാൾ നന്നായി നിനക്കറിയാമള്ളൊ നാഥാ നിന്റെ അപാരമായ കാര്യുണ്യത്തിനു മുമ്പിൽ ഈ അടിമ ഒരിക്കലും നിരാശനാകുകയില്ലനാഥാ  നാഥാ നാഥാ!                                    ക്സ്തന്റെമനസ്സ്ഇങ്ങനെഗമിച്ചുകൊണ്ടിരിക്കെചിലപ്പോൾഅവൻതേങ്ങിക്കരയുന്നുണ്ടാവും.ചിലപ്പോ ൾ പൊട്ടിക്കരയും.ചിലപ്പോൾ ഹ്രദയം ഭയവിഹ്വലമായി വിറക്കും .ചിലപ്പോൾ ശരീരമാകെ കിടി ലംകൊള്ളും ചിലപ്പോൾ എന്തെന്നില്ലാത്ത ആത്മവിശ്വാസം കൈവരും ചിലപ്പോൾ  അത്യാനന്ദത്തിൽ ആറാടുന്നുണ്ടാവും  എന്തുകൊണ്ടാണിതൊക്കെ ? നോമ്പുകോണ്ട് ഉണങ്ങിയ ശരീരാവസ്ഥയും വിനീതവും പക്വവുമായ  മനസ്സും ഉൽക്രഷ്ടമായ ഈ വികാരങ്ങൾക്ക് വളരെയധികം സഹായകമായി ഭവിച്ചതു പോലെഒരു വശത്ത്,തന്നെപ്പോറ്റി ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന അഗ്നിപർവ്വതംപോലെ പതച്ചുനിൽക്കുമ്പോൾ മറുവശത്ത് ഭകതൻ തന്റെ നാഥന്റെ പൊരുത്തത്തിലേക്ക് അലിഞ്ഞു ചേർന്നുകൊണ്ടിരിക്കുകയാണ്.

                                                 
                              അശ്രദ്ധവരുത്തുന്ന അബദ്ധങ്ങൾ
ചിലർ നോമ്പു തുറക്കാൻ ദീർഘനേരം ചിലവഴിക്കുന്നു അതിനാൽ മഗ്രിബ് നിശ്ചിത സമയത്ത് നമസ്ക്കരിക്കാൻ സാധിക്കാതെ വരുന്നുതന്റെ  ദേഹേഛാപരവും ആശ്രദ്ധവുമായ സമീപനങ്ങൾക്ക് പലതരം ന്യായീകരണരങ്ങളും കണ്ടെത്തി സമാധാനമടയുകയും ചെയ്യുന്നു.പകൽപട്ടിണികിടക്കുന്നതിനുപകരംരാത്രിമുഴുവനും തീനുംകുടിയുമായികഴിയുന്നതിലായിരി ക്കും അത്തരക്കാർക്ക് താല്പര്യം അതിനാൽ തറാവീഹ് പോലൂള്ള നമസ്ക്കാരങ്ങൾ നിർവ്വഹിക്കുന്നതിൽ തികഞ്ഞ വിമുഖത കാണിക്കുകയുംചെയ്യുന്നു. അതോടൊപ്പം തങ്ങളുടെ അലസമായ നിലപാടുകൾക്ക് പ്രമാണങ്ങളിൽ തെളിവ് പരതുന്ന പ്രവണതയും അത്തരക്കാരിൽധാരാളമായികാണാവുന്നതാണ്പൈശാചികപ്രേരണകൾക്ക് ശംവദരാവുന്നതിനാലാണ്ഇത്തരംഅബദ്ധങ്ങൽസംഭവിക്കുന്നത്.നോമ്പ് അനുഷ്ഠിക്കുന്നതോടൊപ്പംനിർബന്ധനമസ്ക്കാരങ്ങൽപോലുംനിഷ്ഠയോടെനിർവ്വഹിക്കാൻ ജാഗ്രതപുലർത്താത്ത അപൂർവ്വം ചിലരെയെങ്കിലും സമൂഹമധ്യത്തിൽ കണ്ടെത്താൻ കഴിയും മനുഷ്യനെ വഴിപിഴപ്പിക്കാൻ പ്രതിജ്ഞാബദ്ധനാ‍യ പിശാചിന്റെ ധുർബോധങ്ങളെ സംബന്ധിച്ച് സദാ സൂക്ഷമത പാലിക്കുന്നവർക്ക് മാത്രമെ ഇത്തരം തെറ്റുകളിൽ നിന്ന് രക്ഷപെടാൻ സാധിക്കുകയുള്ളൂ.